Thursday, December 18, 2008

ഉഷ്ണം

കഥ.

“എന്തോരുചൂട്!“
വീണ്ടുംവീണ്ടും അവന്‍അതുതന്നെപറഞ്ഞു
കൊണ്ടിരുന്നു.കണ്ണില്‍നോക്കാന്‍
പ്രയാസപ്പെടു ന്നതുപോലെ.. മുഖം
തിരിച്ചു ,ഫാനില്‍നോക്കി ചുറ്റിലും
നോക്കി..സമയം പോയിക്കിട്ടാന്‍
പ്രാര്‍ത്ഥിക്കുന്നതുപോലെ!

പ്രതീക്ഷകള്‍ മിക്കവാറും
നടന്നെന്നുംവരാം ഇല്ലെന്നും!
അനുഭവങ്ങളുടെ തീച്ചൂളയില്‍
ജീവിതം പങ്കിടാന്‍ കിട്ടിയ
ഏകസുഹൃത്തിനേയും പണയം
വച്ചവന്‍ പടിയിറങ്ങുകയായിരുന്നു.

പ്രണയിനിയെ നഷ്ടപ്പെട്ടവന്റെ
നിരാശയല്ല അവന്റെമുഖത്ത്,
നഷ്ടപ്പെടുത്തിയവന്റെ ക്രൂരമുഖം.
അത്ര മാത്രം നിര്‍വ്വികാരനാകാന്‍
എന്തു സംഭവിച്ചു?

പ്രായത്തിന്റെ പ്രസരിപ്പ്
മുഖത്തുകാണാം. പക്ഷേ കപട
സദാചാരത്തിന്റെ പൊയ്മുഖം
കണ്ണുകളില്‍!എന്തോഒരുതരം
ചിന്തകള്‍ ഒളിച്ചുവയ്ക്കാന്‍
പാടുപെടുന്നഅവന്റെ മുഖത്തു
ഞാന്‍ നോക്കിയിരുന്നു.

അവന്‍ സംസാരിക്കാന്‍
ബുദ്ധിമുട്ടുന്നതുപോലെ,
വിഷയം നാവിന്‍ തുമ്പില്‍
വരാന്‍ മടിക്കുന്നതുപോലെ.
ഞാന്‍ ആകണ്ണുകളില്‍ ത്തന്നെ
നോക്കിയിരുന്നു.
സുന്ദരനാണ്സൌമ്യനും.നല്ലവേഷം.
മനസ്സില്‍തോന്നുന്നതെല്ലാം
അതേപോലെ ആവണമെന്നില്ല.
പുറമേയ്ക്ക്പരുക്കനായവര്‍പലരും
ഉള്ളില്‍ മൃദുത്വംസൂക്ഷിക്കുന്നവരാണ്.
നേരെ തിരിച്ചും!

എത്രയൌവ്വനങ്ങളാണ്ദിവസവു
മെന്റെ മുന്നില്‍ വന്നുപോകുന്നത്?
ഓരോപ്രശ്നങ്ങളിലും ഞാന്‍
അവര്‍ക്ക് ഡോക്ടര്‍ മാത്രമല്ല,
കൂട്ടുകാരിയും. അവരില്‍
പലതരക്കാര്‍,പലവേഷക്കാര്‍...

പക്ഷേ,എല്ലാപേരുടേയും പ്രശ്നങ്ങള്‍,
പ്രശ്നങ്ങളായിത്തന്നെ എന്റെ മുന്നില്‍
നില്‍ക്കുന്നു.ഞാന്‍ മെല്ലെ എണീറ്റു,
അവന്റെ തോളില്‍ സ്പര്‍ശിച്ചു.
ഒരു നിമിഷം. അവന്‍ എന്റെ
കൈകള്‍ കൂട്ടിപ്പിടിച്ചു ചുണ്ടോട്
അടുപ്പിച്ചു.കൈകുടയാന്‍ ശ്രമിക്കുന്ന
തിനിടെ എന്നെ അവന്റെ ശരീരത്തോട്
അടുപ്പിക്കുകയായിരുന്നു!

ഏയ്.. ഞാന്‍ ഉച്ചത്തില്‍ സംസാരിച്ചു
തുടങ്ങുന്നതിനുമുന്‍പുഅവന്‍
എന്റ്ശരീരത്തില്‍ ചേര്‍ന്നുനിന്നു
കഴിഞ്ഞിരുന്നു! വിങ്ങിക്കരയുന്ന
അവനെഞാന്‍ തടയാന്‍ ശ്രമിച്ചില്ല,
കാരണമവന്‍ നിസ്സഹായനാണ്
ഒരു സ്നേഹ സ്പര്‍ശം ചിലപ്പോള്‍
അവനെ ഗ്രസിച്ചിരിക്കുന്ന നിരാശയില്‍
അവനു രക്ഷയായേക്കാം!

ഒരു നേര്‍ത്തതലോടല്‍ അവനെ
എന്നന്നേയ്ക്കുംസ്വതന്ത്രനാക്കിയേക്കാം!
മുതുകില്‍ തലോടുമ്പോള്‍ ഞാന്‍
അവന്റെ അമ്മയായതുപോലെ!

കോരിച്ചൊരിയുന്ന ദുഃഖത്തില്‍
അന്ന് അവനെന്നില്‍ ആശ്രയം
കണ്ടെടുക്കുകയായിരുന്നു.
അമ്മയെന്ന എന്നില്‍ ആശ്വാസം
കരുതി വച്ചത് ഈശ്വരന്‍ തന്നെയല്ലേ?
സ്ത്രീയെന്നസൌമ്യ,അമ്മയെന്നപുണ്യം,
സഹോദരിയെന്ന സമാധാനം,
ഭാര്യയെന്ന സാന്ത്വനം,മകളെന്ന മായ,
ഞാന്‍ തന്നെയല്ലേ?

എന്നിലെ സ്ത്രീ..ഇതെല്ലാം തന്നെയല്ലേ?
ഞാന്‍ അവനെ നോക്കി.ഇതിലേതാണ്
അവന്‍ എന്നില്‍ കണ്ടത്?
അല്ലെങ്കില്‍ ഇതൊന്നുമല്ലായിരുന്നോ?

Friday, October 31, 2008

സത്യം


കഥയല്ല ,ജീവിതംകഥയായതുപോലെ.
എന്റേതല്ല പക്ഷേ,എന്റേതുപോലെ..


സ്നേഹിതരെക്കാണുമ്പോള്‍,ഉള്ളുതുറക്കു
മ്പോള്‍, ഞാനറിയുന്നുമനസ്സിന്റെ
ഉള്ളറകളില്‍ഇത്രയും ദുഃഖം അവരെല്ലാം
സൂക്ഷിക്കുന്നുവോ?അല്ലെങ്കില്‍ നൊമ്പരം തുടച്ചുമാറ്റാനാവാതെമനസ്സില്‍ തളംകെട്ടി
നില്‍ക്കുന്നുവോ?
ലോകമനസ്സിനെ ഞെട്ടിപ്പിക്കുന്നതരത്തില്‍
നാം പലതും കാണുന്നു.അതിനുള്ള
മറുപടിയും സ്വയം ചികഞ്ഞെടുക്കുന്നു.
നമ്മുടെ നാട്ടില്‍, നമ്മുടെ ചുറ്റിലും
കാണുന്നഏതെല്ലാം നൊമ്പര ങ്ങള്‍ക്ക്
നാം പരിഹാരം കാണാന്‍ ശ്രമിക്കുന്നു?

ദുഃഖിക്കുന്നവരെ അവരുടെ പാട്ടിനുവിട്ട്
രക്ഷപ്പെടാനല്ലേ,നാം ശ്രമിക്കാറ്? അവര്‍ക്ക്
അതു സംഭവിക്കുമ്പോള്‍,നാം ഒരിക്കലും
ഓര്‍ക്കാറില്ല അത് ഇനിഒരിക്കല്‍നമുക്കും
സംഭവിച്ചുകൂടായ്കയില്ലെന്ന്.വിധി
ഭയങ്കരനാണ്, അവനെവിടെനിന്നും
ഏതുസമയവുംവിളിക്കാതെതന്നെ
മുഖംനോക്കാതെ കടന്നുവരാം.

അവന്‍ ഇഷ്ടമുള്ളതുചെയ്ത്,ഇഷ്ടമുള്ളവരെ
സ്വീകരിച്ച്,ഇഷ്ടമില്ലാത്തവരെ ഉപേക്ഷിച്ച്,
നിഷ്ക്കരുണമിറങ്ങിപ്പോകാം.ജീവിതത്തില്‍
ആയിരംനൊമ്പരങ്ങളേറ്റുവാങ്ങിവരുന്നവരെ
ക്കാണുമ്പോള്‍നമ്മുടെയുള്ളില്‍,അല്പം
അനുകമ്പ...?അതു നാംമനുഷ്യരാണെന്ന
തെളിവിലേയ്ക്കായെങ്കിലും
മനസ്സില്‍ സൂക്ഷിക്കാം!

നാമെല്ലാം ഒരുനാളീലോകത്തോടു
വിടപറഞ്ഞേ തീരൂ.അതിമോഹങ്ങളെ,
അത്യാഗ്രഹങ്ങളെ, മനസ്സില്‍സൂക്ഷിക്കാതെ,
പകഓര്‍ത്തുവയ്ക്കാതെആരെയും
ചതിക്കാതെ,ഒരുനല്ലഓര്‍മ്മയുടെസുഖം
അവശേഷിപ്പിച്ച്തിരിച്ചുപോകാന്‍ശ്രമി
ക്കാം. പ്രയപ്പെട്ടവരേ,അതല്ലേ നല്ലത്?


ശ്രീദേവിനായര്‍.