Monday, November 16, 2009

ആഭിജാത്യം----പത്താം ഭാഗം(നോവല്‍ )





ഊണുമുറിയുടെ മേശപ്പുറത്ത്
നിരന്നിരുന്നവിഭവങ്ങള്‍തനിയ്ക്ക്
ഒട്ടുംവിശപ്പുതോന്നിച്ചില്ല.എന്നാല്‍
തനിയ്ക്കുംകഴിച്ചേമതിയാകൂ.
കാരണം ഒപ്പമിരിക്കുന്നകുട്ടിക
ള്‍ക്ക് ഭക്ഷണം കൊടുക്കേണ്ട
ചുമതല തന്റേതാണല്ലോ?
സമൃദ്ധമായ ഭക്ഷണംപ്ലേറ്റു
കളില്‍വിളമ്പുമ്പോഴും,
ഊട്ടുമ്പോഴുമെല്ലാംതന്നെവലം
വയ്ക്കുന്ന അനേകംകണ്ണുകള്‍
കോവിലകത്തുണ്ടെന്നത്
താന്‍ അറിയുന്നുണ്ടായിരുന്നു.
അത്ഭുതത്തോടെമാത്രമേരവി
യേട്ടന്‍തന്നെനോക്കിയിട്ടുള്ളൂ
വെന്ന്മനസ്സിലായീ.സകല
ദൈവങ്ങളെയും മനസ്സില്‍
പ്രാര്‍ത്ഥിച്ചു.തനിയ്ക്ക്
സമനിലകിട്ടണെയെന്നും,
പിടിച്ചുനില്‍ക്കാന്‍
കഴിയണേയെന്നുംമാത്രമാ
യിരുന്നൂപ്രാര്‍ത്ഥന.അമ്മ
വന്നു മേശപ്പുറത്ത് വച്ചിരുന്ന
പാത്രങ്ങളും വിഭവങ്ങളും
ഒന്ന് പരതിനോക്കി,കുട്ടികളോട്
ഒന്നും പറയാതെ തിരിച്ചുപോയീ.
കുട്ടികളും അച്ഛമ്മയെ കണ്ടതായീ
ഭാവിച്ചില്ല.അതിശയിച്ചൂ ഇതെന്തോരു
കുടുംബം?മകന്റെ മക്കളോട് ഇങ്ങനെ
യാണോ പെരുമാറുന്നത്,?താനും
നിശബ്ദയായീ,ഒരു ചോദ്യത്തിനും
ഇവിടെപ്രസക്തിയില്ല.എല്ലാം
സ്വയം ഒതുക്കുക.എഴുതിവച്ചിട്ടി
ല്ലാത്ത പല സിദ്ധാന്തങ്ങളും
ഇന്നുംകോവിലകത്തുഅരങ്ങു
തകര്‍ത്തുവാഴുന്നുണ്ടെന്ന്അറിയാം!
ഏതോഅനിയന്ത്രിതമായനിയന്ത്രണം.
ഇതാണ് കോവിലകത്തിന്റെ മുഖമുദ്ര!

പട്ടാളച്ചിട്ടയുള്ള ജീവിതമോ?
ചോദ്യം തന്നോട് തന്നെ ചോദിച്ചു.
ഉത്തരം പ്രതീക്ഷച്ചതുമില്ല.
കുട്ടികള്‍ മിണ്ടാതിരുന്നു കഴിച്ചു.
അവരവരുടെ റൂമില്‍ പോയി.
ഒപ്പം കൂടാന്‍ തോന്നീ.പക്ഷെ
രവിയേട്ടനൊപ്പം പോകാന്‍തോന്നി
യില്ല.അടുക്കളയില്‍പാചകക്കാരിയെ
ഒന്നു സഹായിക്കാന്‍ തീരുമാനിച്ചു.

സെറ്റ് ഉടുത്തു താനും ഇപ്പോള്‍
ഒരു സാധാരണവീട്ടമ്മയായിക്കഴി
ഞ്ഞതുപോലെ.വീട്ടില്‍ അതാണ്
എല്ലാപേരുംധരിക്കാറ്.അലമാരി
യില്‍ ഇഷ്ടമ്പോലെപലനിറത്തിലും,
പലകരകളിലും സെറ്റ്മുണ്ട്അടുക്കി
വച്ചിട്ടുണ്ട്.അത് താന്‍വന്നപ്പോഴെ
ചെറിയ നാത്തൂന്‍കാണിച്ചുതന്ന
തുമാണ്.

പാത്രങ്ങള്‍ അടുക്കിവയ്ക്കാനും,
കഴുകാനുംഒപ്പം നിന്നപ്പോള്‍
വല്യമ്മയ്ക്ക് പരിഭ്രമം.
വേണ്ടാ,കുഞ്ഞുപൊയ്ക്കോളു
ആരും കാണേണ്ടാ.ഇനി വൈകിട്ട്
കുറെ ആളുകള്‍കൂടിവരുന്നുണ്ട്.
അതൊക്കെക്കഴിഞ്ഞ് ഞാന്‍
തന്നെ ചെയ്തോളാം.
ആരാ വല്യമ്മേ?
കുഞ്ഞറിഞ്ഞില്ലേ?
വന്ന മക്കളുടെ അമ്മാവ
ന്മാരുംബന്ധുക്കളുമൊക്കെയാ.
കുട്ടികളെ ഇനികുറെദിവസ
ത്തേയ്ക്ക്കൊണ്ടുപോകാനാ.
അമ്മ ഇല്ലാത്ത കുട്ടികളല്ലേ?
എല്ലാം അറിയുന്നതുപോലെ
അവര്‍ബാക്കികൂടിപൂരിപ്പിച്ചു;


കുട്ടന്റെ വിധീ.പാവമാ കുട്ടന്‍
ഇനി എല്ലാം കുഞ്ഞിന്റെ കൈയ്യി
ലല്ലേ?കൊച്ചാണെങ്കിലും കുഞ്ഞിന്റെ
ഒരു ഭാഗ്യം.എത്രജാതകമാ ഇവിടെ
നോക്കിച്ചത്,ഒന്നും ചേരില്ലാ.
അവസാനം കുഞ്ഞിനു ഭാഗ്യം വന്നു...
അവര്‍ പാത്രം തുടച്ചുഒരിടത്ത് വയ്ക്കു
കയും സംസാരം തുടരുകയും ചെയ്തു
കൊണ്ടേയിരുന്നു.

ഒന്നും പറയാതെയും,ചോദിക്കാ
തെയുംതനിയ്ക്ക് എല്ലാം
മനസ്സിലായതുപോലെ....
ഇനിയുമൊരു ചോദ്യം
രവിയേട്ടനോട് വേണ്ടാ,സമയ
മാവുമ്പോള്‍,എല്ലാംപുറത്തു
വന്നേമതിയാകൂ.സ്നേഹിക്കാം
എല്ലാപേരെയും.തന്റെ ജീവിതം
ആര്‍ക്കെങ്കിലുംഎന്തെങ്കിലും
നല്‍കട്ടെ,ജനിപ്പിച്ച അച്ഛനുമ
മ്മയ്ക്കുംഇല്ലാത്തഉത്കണ്ഠ
മറ്റാര്‍ക്ക്?അവര്‍ നല്ലതല്ലേ
ചെയ്യുകയുള്ളൂ? അങ്ങനെ
മനസ്സിനെ സമാധാനിപ്പിച്ചു.


പ്രായത്തിനെക്കാളുംപാകത
ദേവിയ്ക്കുണ്ടെന്ന് അച്ഛന്‍പറഞ്ഞിരു
ന്നത് അവള്‍ ഓര്‍ത്തു.എല്ലാം വിധി
യെന്ന കാമുകനായ് കൊടുക്കാന്‍
താന്‍ ഉറച്ചുകഴിഞ്ഞിരുന്നു.
വൈകിട്ട് വിരുന്നുകാര്‍ വന്നുപോയ
തിനുശേഷം കുട്ടികള്‍ ചേച്ചിയമ്മെയെ
ക്കാണാന്‍ എത്തീ.
ഊം?താന്‍ ചോദ്യരൂപത്തില്‍
അവരെ നോക്കീ.ഇത്തവണ അച്ചു
ആണ് സംസാരിച്ചത്
ചേച്ചിയമ്മേ.പ്ലീസ് ഒന്നു സഹായിക്കൂ
അച്ഛനോട് ഒരു റെക്കമെന്റേഷന്‍...
താന്‍ ചിരിച്ചു.അവനും .ഞങ്ങള്‍
ശല്യപ്പെടുത്തില്ല .മിണ്ടാതെയിരുന്നോളാം.
ചേച്ചിയമ്മ പഠിച്ചോളൂ.പക്ഷേ
ഇത്തവണത്തെ വെക്കേഷന്‍ ഇവിടെ?
അവ്ന്റെ സംസാരം ഒരു പ്രത്യേകത
യിലാ.നാട്ടില്‍ പോവേണ്ടാ.റ്റെന്‍ ഡേസ്...
അവനും കുട്ടിതന്നെയാണെങ്കിലും
നല്ല പക്വതവന്ന സംസാരം.
താന്‍ തലകുലുക്കീ.
അവര്‍ രണ്ടുപേരും ആഹ്ലാദം
കൊണ്ട് തുള്ളിച്ചാടി.
അന്നു ആദ്യമായീ ഒരു ഭാര്യയുടെ
അധികാരം താന്‍ കാണിക്കാന്‍
തീരുമാനിച്ചു.രവിയേട്ടനോട്
കുറെ ചോദിക്കണം...കണക്കുകൂട്ടി..

രാത്രി രവിയേട്ടനോട് സംസാരിച്ചുതുട
ങ്ങുമ്പോള്‍ പ്രതീക്ഷിച്ചതൊന്നും പുറ
ത്തുവന്നില്ല.എന്നാല്‍ “അവരെ പറഞ്ഞു
വിടേണ്ടാ കേട്ടോ?”എന്ന് ഒരു കാര്യം
മാത്രം പുറത്ത് വന്നു.രവിയേട്ടന്‍
കാര്യമറിയാനായീ നോക്കീ..
വീണ്ടും പറഞ്ഞൂ..അപ്പുവും
അച്ചൂവും ഇവിടെ നില്‍ക്കട്ടെ.
വിവാഹശേഷം ആദ്യമായീ നവ
വധു ആവശ്യപ്പെട്ടത്,രവിയേട്ടന്‍
കരുതിക്കാണും ഇവള്‍ എന്താ
ഇങ്ങനെ?


പക്ഷേ,താന്‍എന്താ അങ്ങനെയെന്ന്
തനിയ്ക്കു തന്നെ അറിയാന്‍ കാലം
ഒരുപാടു വേണ്ടിവന്നു!
തന്റെ അപ്പുവെന്ന..പ്രതാപ് വര്‍മ്മ.
അച്ചുവെന്ന പ്രതീഷ് വര്‍മ്മ.
തന്നെസ്നേഹിച്ചുതുടങ്ങിയപ്പോള്‍
താനെന്ന ചേച്ചിയമ്മ
പുതിയ ജീവിതമാരംഭിക്കാന്‍
തുടങ്ങിയിരുന്നൂ.



തുടരും.....

Sunday, November 15, 2009

ആഭിജാത്യം-----ഒന്‍പതാം ഭാഗം




തന്റെനോട്ടം കണ്ടിട്ടാകണം
അവന്‍മെല്ലെ കട്ടിലിനരികില്‍
നിന്നുമെണീറ്റു.മുഖം വിളറി,
മിണ്ടാതെ നിന്നൂ.
സോറീ,മാം....
അവന്റെ ചുണ്ടുകള്‍ മെല്ലെ
മന്ത്രിച്ചു.അതു വരെ പിടിച്ചു
വച്ചിരുന്നഗൌരവം,പരിഭവം,
എല്ലാം ആഒരുവാക്കില്‍തന്റെ
മനസ്സില്‍ നിന്നുംഒഴുകിയൊലി
ച്ചുപോയി.താന്‍ കൈനീട്ടി.
നീട്ടിയകൈകളില്‍ അവന്‍
അണഞ്ഞു നിന്നു.തന്റെ
കണ്ണുകള്‍ നിറഞ്ഞൊഴുകീ.
കട്ടിലില്‍ അവനെ ചേര്‍ത്ത്
ഇരുത്തിതലയില്‍വിരലോടിച്ചു.
അവന്‍പുഞ്ചിരിച്ചൂ.തന്റെ
നെഞ്ചോട്ചേര്‍ന്നിരുന്നു .


“അമ്മ“....എത്രസുന്ദരമായപദം..!
ആപദത്തിന്റെഅര്‍ത്ഥംഅവന്‍
അറിയുന്നുവോ?
നിശബ്ദതയെ ഭേദിച്ചത്അവന്‍ത
ന്നെയായിരുന്നു.ചേച്ചിയമ്മയുടെ
പേരെന്താ?
എവിടാരുന്നൂ ഇത്രനാള്‍?
എന്താ ഞങ്ങളെക്കാണാന്‍വ
രാഞ്ഞെ?ഞാനെന്നുംഎന്റെ
ഫ്രണ്ട്സ്നോട്പറയും .മമ്മീയെ
ക്കുറിച്ച്,സോറിചേച്ചിയമ്മയെ
ക്കുറിച്ച്!
ചിരിവന്നു.“അപ്പൂ......“


ആദ്യമായീ താന്‍ ഒരു അമ്മയാ
കുന്നതുപോലെ.എന്നെ അമ്മയെ
ന്നുവിളിച്ചോളു.അപ്പൂന് ഇഷ്ടമു
ള്ളപേര് വിളിച്ചോളൂകേട്ടോ?
അവന്‍തന്നെവിടാതെചേര്‍ത്തു
പിടിച്ചു.തന്റെകവിളില്‍ഒരു
മുത്തം നന്നു.
മൈഡിയര്‍മമ്മീ..ചേച്ചിയമ്മ....



ശരിയാണ്,ഞാനോര്‍ത്തൂ.
ഞങ്ങള്‍രണ്ടുപേരുംതുല്യരാണ്.
അവന്‍ എന്തുതെറ്റു ചെയ്തു?
തന്നെപ്പോലെ,താനും ഒരുതെറ്റും
ചെയ്തില്ലല്ലോ?
അവന്റെ കൈപിടിച്ച്,പതു
ക്കെരവിയേട്ടനെശ്രദ്ധിക്കാതെ
പടികളിറങ്ങീനടന്നുനീങ്ങീ.
തന്നെക്കാളുംആവീടിന്റെ
എല്ലാമറിയുന്ന കുട്ടിയാണവന്‍.
അതിന്റെ ശരിയായഉടമസ്ഥ
ന്റെയഥാര്‍ത്ഥഅവകാശിയും!
തന്റെമനസ്സ്അത്അംഗീകരി
ക്കാന്‍വിസമ്മതം കാട്ടിയില്ല.
സന്തോഷിച്ചു.താന്‍ എത്രകാ
ത്തിരുന്നാലാണ്ഇതുപോലെ
ഉള്ളനല്ലൊരുമകനെലഭിക്കുക?
കുലീനതയുടെപെരുമാറ്റം.
ഇവന്‍ ആരാണ്?
ഇവന്റെ അമ്മ?
ഇവന്റെ അച്ഛന്‍?



ആരായിരിക്കാം
ഇവരെവളര്‍ത്തിയത്?
ആയിരംസംശയങ്ങള്‍..
ആയിരംനിഗമനങ്ങള്‍.....
രവിയേട്ടന്റെകൈപിടി
ച്ച്മൂത്തകുട്ടി
തന്റെഅടുക്കല്‍വന്നു.
മനപ്പൂര്‍വ്വംതാന്‍ ഒന്നും
സംഭവിയ്ക്കാത്തരീതിയില്‍
നിന്നു.താഴെഅമ്മ,തങ്ങളെ
ത്തന്നെ ശ്രദ്ധിക്കുന്നുണ്ടായി
രുന്നു.ഒപ്പംഎല്ലാകണ്ണുകളും....


തുടരും......


ആഭിജാത്യം----എട്ടാം ഭാഗം





അന്ന് വീട്ടിലെല്ലാപേരുംസന്തോഷത്തി
ലായിരുന്നു.ആരോ,പ്രധാനപ്പെട്ടവര്‍
വരുന്നുവെന്ന്കണ്ടപ്പോഴെമനസ്സിലായീ.
അടുക്കളയില്‍തകൃതിയായീ ഒരുക്കങ്ങള്‍
നടക്കുന്നു.അമ്മ വീതിക്കസവ് സെറ്റ്
ഉടുത്ത് ഒരുങ്ങിപ്രതാപത്തിനനുസരിച്ച്
നില്‍ക്കുന്നു.എന്താകാരണമെന്ന് ആരും
പറഞ്ഞില്ല.കാപ്പികുടികഴിഞ്ഞ് താനും
തന്റെ പുസ്തകവുംആയിഒരുകോണില്‍ അരെയുമുപദ്രവിക്കാതെഅങ്ങനെ
യിരുന്നു.രവിയേട്ടന്‍ ഇന്ന് വരേണ്ട
ദിവസമാണ്.വൈകും.പിന്നെ
തനിയ്ക്ക് വേറെആരുടെകാര്യ
ങ്ങളുംതെരക്കേണ്ടകാര്യവുമില്ല.



ഉച്ചയൂണിനുമുന്‍പായീഒരു
കാര്‍ വന്നു.അതില്‍ നിന്നും
രവിയേട്ടനുംരണ്ടുകുട്ടികളു
മിറങ്ങീ.മാലതിഓടിവന്നു
തന്നോട് രഹസ്യമായീ
ആംഗ്യഭാഷയില്‍എന്തോപറഞ്ഞൂ
(മാലതി കാര്യസ്ഥന്റെമകളാണ്)
ഒന്നും മനസ്സിലായില്ല.പെട്ടിയും
കിടക്കയുമെല്ലാംഎടുത്തുവയ്ക്കു
ന്നതുകണ്ടപ്പോള്‍ മനസ്സിലായീ
ആകുട്ടികള്‍ ഏതോ ഹോസ്റ്റലില്‍
നിന്നുംവരുന്നവര്‍ആണെന്ന്.നല്ല
സുന്ദരന്മാരായ ആണ്‍കുട്ടികള്‍.

കയറിയപാടെ അവര്‍ മുകളി
ലോട്ട് കയറിഓടിവരുകയായി
രുന്നു.നല്ല ഇംഗ്ലീഷില്‍സംസാരി
ക്കുന്നഅവര്‍ തന്റെ മുന്നില്‍
വന്നുനിന്നു.ചിരിച്ചു.രവിയേട്ടന്‍
പിറകേ വരുന്നതുകണ്ടു അവര്‍
മിണ്ടാതെനിന്നു.അപ്പൂ,അച്ചൂ,ഇതാ
ആരെന്ന്പറയൂ.രവിയേട്ടന്റെ
സ്നേഹത്തോടെ യുള്ളവിളികേട്ട്
അവര്‍ നിന്നു.ഒന്നു മടിച്ചു.
ചെറിയവന്‍തന്റെഅടുക്കല്‍വ
ന്ന്മെല്ലെവിളിച്ചു.അമ്മ.
മൂത്തവന്‍ തിരുത്തീഅല്ല അപ്പൂ,
ഇത് ചേച്ചിയമ്മ!അല്ലേ അച്ഛാ...?
ഭൂമികറങ്ങുന്നതുപോലെ തോന്നീ.
അച്ഛനോ?
താന്‍ അമ്മയോ?
പത്തുവയസ്സ്പ്രായമെങ്കിലുമുള്ള
കുട്ടികളാണവര്‍ .താന്‍ അവരുടെ
അമ്മയോ?എന്തോ ഒക്കെചോദിക്കാ
നും പറയാനുംനാവുദാഹിച്ചു.
പക്ഷേ മൌനമായിരിക്കാന്‍
വിധി ആജ്ഞാപിച്ചു.
മിണ്ടാതെ കിടപ്പുമുറിയില്‍പോ
യിക്കിടന്നു.താന്‍ വഞ്ചിക്കപ്പെടു
കയാണോ?അതോഅനാഥക്കുട്ടി
കളാണോ അവര്‍?ഒന്നുമറിയില്ല.
രവിയേട്ടന്‍ വരട്ടെ ചോദിക്കാം.
അമ്മ മുറിയില്‍കയറിവന്നു.
കട്ടിലില്‍ അടുത്തിരുന്നു.എന്തോ
തനിയ്ക്ക് അവരെ നോക്കാന്‍
പോലും മനസ്സ് വന്നില്ല.അവര്‍
രഹസ്യങ്ങളുടെകലവറയാണ്.
മനസ്സ് പറഞ്ഞു.എന്നാല്‍കൈകളില്‍
ഒരു ആഭരണപ്പെട്ടിതന്ന് അവര്‍
തിരിഞ്ഞുനടക്കുകയായിരുന്നു.
എന്തുചെയ്യണമെന്നറിയാതെ
താന്‍ മിണ്ടാതെകിടന്നു.തന്റെ
ജീവന്റെ വില യാണോ
ഇതൊക്കെ?രവിയേട്ടനോട് വെറു
പ്പുതോന്നി.രഹസ്യം എന്തൊക്കെ
യാണ് അദ്ദേഹത്തിനുള്ളതെന്ന
റിയാന്‍ ആവേശമായിരുന്നു.
എത്രനേരം കിടന്നുവെന്നറി
യില്ല.കാല്‍ക്കല്‍വന്നിരുന്ന്
തന്റെ കാല്‍ വിരലുകളെ
തൊട്ടുനോക്കുന്നകുഞ്ഞികൈ
കളുടെ സ്പര്‍ശനം.തിരിഞ്ഞു
നോക്കി.വെളുക്കെ ചിരിക്കുന്ന
ആണ്‍കുട്ടി.ചേച്ചിയമ്മേ......
അവന്‍ പതുക്കെ
വിളിച്ചു.താന്‍ അവനെ
ത്തന്നെനോക്കിയിരുന്നു!

തുടരും..........

Saturday, November 14, 2009

ആഭിജാത്യം-----ഏഴാം ഭാഗം





തെറ്റാണെന്ന് മനസ്സ് പറഞ്ഞപ്പോഴും
ഉള്ളില്‍ ശരികളുടെ പ്രവാഹം,തന്റെ
ചെയ്തികളെല്ലാം ഇനിയും ശരിയായി
രിക്കുമെന്നുള്ള തോന്നല്‍.കൊട്ടിയമ്പല
ത്തിന്റെ കതകുകള്‍ തുറന്ന്
വച്ചുഅകലെ ത്തന്നെനോക്കിനിന്നു.
ആരെങ്കിലും ഈ വഴിയേ വന്നിരു
ന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായിആഗ്ര
ഹിച്ചു.ചിരിതോന്നി താനാരെയാ
ണ്നോക്കിനില്‍ ക്കുന്നത്?ഈ
തടവറയില്‍ നിന്നും രക്ഷപ്പെടാന്‍
ഏതെങ്കിലുമൊരു ആദിവാസിയെ
യെങ്കിലും കിട്ടിയിരുന്നെങ്കില്‍?
മനസ്സ് മോഹിച്ചുപോയീ.
കൈപിടിച്ച് അവന്റെകൂടെ
വനാന്തരങ്ങളില്‍ ചുറ്റിനടക്കാം
മനുഷ്യവാസമില്ലാത്തവനങ്ങളില്‍ ,
വഴിയറിയാത്ത സ്ഥലങ്ങളില്‍ത
ന്റെ ജീവിതം ജീവിച്ചുതീര്‍ക്കാം.
എന്റെ പ്രണയം ഞാന്‍കാട്ടു
മൃഗങ്ങള്‍ക്കുവേണ്ടിമാത്രം
നീക്കിവയ്ക്കാം.കൊന്നോട്ടെ,
തിന്നോട്ടെ,എങ്കിലും ഇനിയുമൊരു
പുനര്‍ജ്ജന്മം എനിയ്ക്ക് വിധിക്ക
പ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഞാന്‍
പൂര്‍ത്തിയാക്കാം.അസ്വസ്ഥമായ
മനസ്സിന്റെ ചാപല്യങ്ങള്‍പലതും
മനസ്സിനെഅലോസരപ്പെടുത്തി
ക്കൊണ്ടിരുന്നു.

ഞാന്‍കാത്തുനിന്നു.തുറന്നകതകു
കളുമായീ. അപൂര്‍വ്വംചിലരൊഴി
ച്ച്മറ്റാരുംഅതിലേ പോയില്ല,
പോയവരാരുംകടന്നുവരാന്‍ധൈര്യ
പ്പെട്ടുമില്ല!രവിയേട്ടന്‍ തൊട്ടുപുറകേ
വന്ന് നിന്നത് അറിഞ്ഞിരുന്നില്ല.
തോളില്‍കൈവ ച്ചതും താന്‍ ഞെട്ടി.
കൂടെ ചേര്‍ത്തുപിടിച്ച്നടക്കുമ്പോ
ള്‍ഉടനെഒരു ഊട്ടിയാത്രനടത്താ
നുള്ള തയ്യാറെടുപ്പുകള്‍മനസ്സി
നുണ്ടായിരു ന്നില്ല,ശരീരത്തിനും.
പലതും പറഞ്ഞ് യാത്രഒഴിവാ
ക്കാന്‍ ശ്രമിച്ചു എന്നാല്‍അതൊരു
മധുവിധുയാത്രയല്ലെന്ന് ഉടനെതന്നെ
മനസ്സിലാവുകയുംചെയ്തു.
രവിയേട്ടന്റെ ഒപ്പംഇരിക്കുമ്പോഴും
മനസ്സ് അകലെത്തന്നെയായിരുന്നു.
ഈസ്ഥലങ്ങളൊക്കെ കാണ്ടുപരിചയ
മുള്ളതുപോലെഎത്ര കൃത്യമായീ
രവിയേട്ടന്‍ പോകുന്നു.സ്റ്റിയറിംഗില്‍
മാന്ത്രികവേട്ട നടത്തുന്ന ആ ,രോമാ
വൃതമായ കൈകള്‍ തന്നെ താന്‍
ശ്രദ്ധിച്ചിരുന്നൂ.ഒരിക്കലും താന്‍മാനസ്സിക
മായീ അടുക്കാത്ത എന്നാല്‍ ആദരിക്കുന്ന
ആവ്യക്തിത്വം എത്രനാള്‍ കഴിഞ്ഞാല്‍
തനിയ്ക്കു വ്യക്തമാകും?

തന്റെ ഓരോ ചിന്തയും അപ്പപ്പോള്‍
മനസ്സിലാക്കിയെടുക്കാന്‍ അദ്ദേഹം ഒരു
നിമിഷം പോലുമെടുക്കാറില്ലെന്ന സത്യം
അപ്പോഴും അതുപോലെതന്നെയായീ.
ഊം?എന്താ ഒരു ചിന്ത?പേടിയുണ്ടോ?
എന്നോടൊപ്പം വരാന്‍?അതുംഅദ്ദേഹം
മനസ്സിലാക്കി ക്കഴിഞ്ഞിരുന്നു.
ഒന്നും മിണ്ടിയില്ല. എന്നാല്‍വളരെവേഗത്തില്‍
ആ വലിയകാര്‍അദ്ദേഹംഓടിച്ചുകൊണ്ടേ
യിരുന്നു.

എസ്റ്റേറ്റ് ബംഗ്ലാവില്‍ എത്തുമ്പോള്‍
സമയം ഇരുണ്ടുതുടങ്ങിയിരുന്നു.
നല്ല അന്തരീക്ഷം. നല്ല ഒരുദിവസം
ആയിരിക്കുമെന്ന് ഉറപ്പാക്കീ.
രവിയേട്ടന്റെ എസ്റ്റേറ്റ് ഇതാണെന്ന്
ആദ്യമായീ അറിഞ്ഞു.വലിയൊരു
ബംഗ്ലാവ്.ഇരുട്ടിയാല്‍ പിന്നെ ഇവിടെ
കാട്ടുമൃഗങ്ങള്‍ വരുമോ?
പേടിതോന്നി.ഭക്ഷണം കഴിഞ്ഞ്
ചൂട് കാഞ്ഞ് ഇരിക്കുമ്പോ
ള്‍അദ്ദേഹംവാചാലനായീ,
ആദ്യമായീ ഒരു ഭര്‍ത്താവിന്റെ
സ്വാതന്ത്യം എന്തെന്ന് തന്നോട്
പറഞ്ഞുതരുകയായിരുന്നൂ!
പതിവിലും താമസിച്ചാണ്
പിറ്റേന്ന് എണീറ്റത്, ആദ്യമായീ
ഒരു ഭാര്യയെന്ന അറിവ് തന്നില്‍
വരുത്തിയ മാറ്റം അമ്പരപ്പിക്കുക
യായിരുന്നു. അപ്പോഴും ഉറങ്ങി
ക്കിടക്കുന്ന അദ്ദേഹത്തിനെ
ഉണര്‍ത്താന്‍ മടിതോന്നീ.

നാളെരാവിലെ തന്നെ കോവിലകത്ത്
എത്തണമെന്ന നിര്‍ദ്ദേശത്തിലാണ് അമ്മ
തന്നെ പുറത്തുവിട്ടത്രവിയേട്ടന്‍ ഉടനെ
പുറപ്പെടാന്‍ വിസമ്മതിക്കുമോ?
അറിയില്ല.ഒരുമാസംഇവിടെതങ്ങിയാലും
നിനക്ക്മടുക്കില്ല.നമുക്ക്ഇവിടെതാമസ്സിക്കാം?
മടക്കയാത്രയില്‍ രവിയേട്ടന്‍ സംസാരിച്ചു
തുടങ്ങീ.മുഖത്തുനോക്കാന്‍ ജാള്യത
തോന്നിയെങ്കിലുംകണ്ണ് തുറക്കാതെതന്ന
രവിയേട്ടന്റെചോദ്യങ്ങള്‍ക്കെല്ലാമുള്ള
മറുപടി പറഞ്ഞുകൊണ്ടേയിരുന്നു.
ആ വീട്ടിലെ ഏകാന്തതയില്‍ നിന്നും
മറ്റൊരുലോകത്തേയ്ക്കുള്ളപറിച്ചു
നടല്‍ താനുംആഗ്രഹിക്കുന്നുണ്ടായിരുന്നൂ.

തുടരും.....

ആഭിജാത്യം---ആറാം ഭാഗം





എപ്പൊഴോമറന്ന പാഠങ്ങള്‍
വീണ്ടുമുണര്‍ന്നു.ഏകാന്തതയില്‍
പാഠത്തിനൊപ്പം പലതരംചിന്തകളും
കടന്നുവന്നുകൊണ്ടിരുന്നു.
ശ്രദ്ധ ഒരിക്കലും ഉറച്ചുനിന്നില്ല.
മുന്‍പുള്ളതുപോലെ കൈയ്യില്‍
പുസ്തകവും പിടിച്ച്കൂട്ടുകാരി
കള്‍ക്കൊപ്പം ഓടിയിറങ്ങാന്‍
കൊതിതോന്നി.പക്ഷേ കാലുകള്‍
മന്ദംമന്ദം നടക്കാന്‍ ശീലിച്ചുകഴി
ഞ്ഞിരുന്നു.ക്ലാസ്സ് കഴിഞ്ഞു ഇറങ്ങു
ന്നനേരത്തും മാഷ്വന്നു.കാറിനടുക്കല്‍
വരെ അനുഗമിച്ചൂ.യാത്രയാകുമ്പോള്‍
കൂട്ടുകാരികള്‍ നോക്കുന്നുണ്ടായിരുന്നു.
വീടുവരെയും നാണുവേട്ടന്‍ഒന്നും
മിണ്ടാതെഇരുന്ന് ഡ്രൈവ് ചെയ്തു.
താനും വശംനോക്കിയിരുന്നു.പലപ്പോഴും
മനസ്സ് കൈമോശംവന്നുകൊണ്ടിരുന്നു.
കൃത്യസമയത്തുതന്നെ വീട്ടിലെത്തിച്ചു
നാണുവേട്ടന്‍ യാത്രയായീ.
ഒരു പുതിയ ജീവിതം ആരംഭിച്ചതു
പോലെതോന്നി.താന്‍ പഴയ
ശ്രീക്കുട്ടിആകുകയാണോ?


രാത്രി പതിവില്ലാതെ രവിയേട്ടന്‍
കട്ടിലനരികില്‍കുറെനേരം കസേര
വലിച്ചിട്ട് പുസ്തകംനോക്കിയിരുന്നു.
ആദ്യമായീ തന്റെ രക്ഷകര്‍ത്താവിന്റെ
മുഖം താന്‍ വളരെശ്രദ്ധിച്ചുതന്നെനോ
ക്കിയിരുന്നു.പുസ്തകംമറിച്ചുനോക്കി
തിരിച്ചുതന്ന് അദ്ദേഹം ഒരു കഥ
പറയാനുള്ള തയ്യാറെടുപ്പുകള്‍
നടത്തുന്നതുപോലെ തന്നെനോക്കി
യിരുന്നു.ദേവീ,നീ ആരെയെങ്കിലും
പ്രേമിച്ചിട്ടുണ്ടോ?

തികച്ചുംഅപ്രതീക്ഷിതമായആചോദ്യം
തന്നെ ആശ്ചര്യപ്പെടുത്തീ.ചിരിവന്നു.
കോളേജില്‍ പോയിത്തുടങ്ങിയപ്പോള്‍,
രവിയേട്ടന് തന്നെ,സംശയം തുടങ്ങിയോ?
ഇല്ലയെന്ന് തലയാട്ടി.ചിരിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞൂ.കാണില്ലെന്നറിയാം
എന്നാലും.ഒരു ചോദ്യം അത്രതന്നെ,
എന്നാല്‍ ഞാന്‍ എന്റെ ഭാര്യയോട്
ഇനിയും ഒരുപാടുകാര്യങ്ങള്‍ പറയാതി
രിപ്പുണ്ട്,അത് നാളെമുതല്‍ തുടങ്ങാം.
വിഷമം തോന്നി.ഇതിനാണോ സ്നേഹം
ഭാവിച്ച് അടുക്കല്‍ വന്നിരുന്നത്?
ഒന്നും പറയാതെ മുഖത്തുതന്നെ നോക്കി
യിരുന്നൂ.

രാത്രിയിലെ ഓരോ നിമിഷവും
കടന്നുപോകാന്‍ആഗ്രഹിച്ചു.നേരം
ഒന്ന് വെളുത്തിരുന്നെങ്കില്‍!
പിറ്റെദിവസം അവധിയായിരുന്നു.
സമയംപോകാന്‍വളരെബുദ്ധിമുട്ടീ.
കോണിയിറങ്ങീ മുറ്റത്ത് ചെന്നു
അവിടെനിന്നുംതോട്ടംവഴികൊട്ടിയമ്പലം
വരെനടന്നു.അവിടെനിന്നാല്‍അങ്ങകലെ
പാടവും പാടത്തിനക്കരെപണിസ്ഥലവും
കാണാം.നോക്കിനിന്നു.ആരെങ്കിലും
പോകുന്നുണ്ടൊ?മനസ്സിലപ്പോഴും
രവിയേട്ടന്റെ വാക്കുകള്‍;



“നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?“
ഉണ്ടോ?
പ്രണയിച്ചതെന്നായിരുന്നു?
ആരെയായിരുന്നൂ?
ഓര്‍ക്കുന്നില്ല.എന്നാല്‍ പ്രണയം
എന്നുംപ്രതീക്ഷയില്‍തന്നെയായി
രുന്നു.ഓരോമുഖത്തിലുംസൌന്ദര്യം,
ഓരോ വാക്കിലും സൌന്ദര്യം,
സങ്കല്പങ്ങളില്‍തന്റെ കാമുകനെ
കെട്ടിപ്പുണര്‍ന്നസമയങ്ങളെല്ലാം
മനസ്സ് കാറ്റില്‍പ്പറക്കുന്നഅപ്പൂപ്പന്‍
താടിപോലെയായിരുന്നു.
സുന്ദരമാണ് പ്രണയം.പക്ഷേഊതി
വീര്‍പ്പിച്ചബലൂണ്‍ പോലെപറന്നു
പൊങ്ങുന്നു.എന്നാല്‍ അതിന്റെ
കാറ്റ് കുറയുമെന്നുംചുരുങ്ങിയ
ബലൂണ്‍ പോലെ നഷ്ടപ്രണയം
അഭംഗിയായിത്തുടരുമെന്നുമുള്ള
തിരിച്ചറിവ് അന്നുംഉണ്ടായിരുന്നുവോ?


തുടരും......

Friday, November 13, 2009

ആഭിജാത്യം---അഞ്ചാം ഭാഗം




രണ്ടാം നിലയിലെ മൂന്നുമുറികള്‍
തങ്ങള്‍ക്കുമാത്രമുള്ളതായിരുന്നു.
രണ്ടുവിശാലമായ കിടക്കമുറികള്‍.
പിന്നെ വലിയൊരു ഹാള്‍.രവിയേട്ട
ന്റെഓഫീസ് മുറി തൊട്ടപ്പുറത്തു
എന്നുംഅടഞ്ഞുകിടന്നു.അവിടെ
അദ്ദേഹം മാത്രമേപോകാറുള്ളു.
ചിലസമയങ്ങളില്‍ പാതിരാത്രി
വരെ മുറിയില്‍ വെളിച്ചംകാണാം.
ഒന്നുംചോദിക്കാന്‍ താന്‍ നില്‍ക്കാ
റില്ലായിരുന്നു.എല്ലാം രവിയേട്ടന്റെ
ഇഷ്ടം.കൂടുതല്‍ ജോലിഉള്ള ദിവസങ്ങ
ളില്‍ അദ്ദേഹം തന്നോട് ഒന്നും
സംസാരിക്കാന്‍പോലുംനില്‍ക്കാറില്ല.
ഒന്നുചിരിച്ചു കൈവീശി നടന്നുപോകും.
പലപ്പോഴുംവിചാരിച്ചു.താന്‍ ആരാ
അദ്ദേഹത്തിന്റെ......?

അന്നുവൈകുന്നേരമേ,രവിയേട്ടന്‍വന്നു.
ഒപ്പംകാറില്‍ ഒരു യുവാവും.അകലെ
വച്ചേ കണ്ടു.പതിവില്‍ നിന്നും
വിപരിതമായി രവിയേട്ടന്‍
തന്നെവിളിച്ചു.പരിചയപ്പെടുത്തീ.
സുമുഖനായ ആയുവാവ്,ഒരു കോളേജ്
അദ്ധ്യാപകനായിരുന്നൂ.മാത്രമല്ല തന്റെ
ഏട്ടന്റെ സഹപാഠിയുംഅച്ഛന്റെ
ശിഷ്യനും.അതുപറയുമ്പോള്‍
രവിയേട്ടന്‍ സന്തോഷത്തിലായിരുന്നു.
വന്ന യുവാവ് അധികംസംസാരിച്ചില്ല,
എന്നാല്‍ തന്റെ തുടര്‍ന്നുള്ളപഠിപ്പിന്റെ
കാര്യങ്ങളും മറ്റും ചെയ്തുതരുന്നത്
അദ്ദേഹമാണെന്ന് മനസ്സിലായീ.
ചോദ്യരൂപത്തില്‍ രവിയേട്ടനെ
നോക്കീ.എന്നാല്‍ യാതൊരു
പ്രത്യേകതയും ആമുഖത്തു
കണ്ടില്ല.ഒരു നിസ്സംഗതമാത്രം.
മാഷ് പോയിക്കഴിഞ്ഞ് രവിയേട്ടന്‍
പറഞ്ഞുദേവിയുടെ ഭാവി നോക്കണം.
അത് എന്റെകടമയാണ്.നീ പഠിക്കാന്‍
മിടുക്കിയാണെന്ന് രാമു പറഞ്ഞു.(അതു
വന്ന മാഷിന്റെ പേരാണ്)
നിന്റെ ഏട്ടന്‍ പറഞ്ഞുവിട്ടതാണ്
അയാളെ.കരച്ചില്‍ വന്നുഏട്ടന്‍
തന്റെ കാര്യംഓര്‍ക്കുന്നുയെന്നറി
ഞ്ഞതില്‍.ഡോക്ട്ര്‍ ആകാന്‍ ഇനി
ഏട്ടന്ഒരു വര്‍ഷം കൂടിയേ വേണ്ടൂ.
അതുകഴിഞ്ഞാല്‍ഏട്ടന്‍നാട്ടില്‍ വരും.
മനസ്സ് കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി.
അപ്പോള്‍ താന്‍ ഈ തടവറയില്‍ നിന്നും
വിമുക്തയാവുന്നൂയെന്നൊരുതോന്നല്‍.
കഴുത്തില്‍ക്കിടന്ന താലിമാലതന്റെ
കഴുത്തില്‍ ക്കിടന്ന് തന്നെ എന്തൊ
ക്കെയൊഓര്‍മ്മപ്പെടുത്തുന്നതുപോലെ.

കോളേജില്‍നീണ്ട അവധികഴിഞ്ഞ്
പോകുമ്പോള്‍കുട്ടികളെന്തുചോദി
ക്കുമെന്ന് വിചാരിച്ചുഅസ്വസ്ഥമായീ.
വിവാഹിതയായവള്‍ എന്ന
ലേബലില്‍ താന്‍ ഇനി അവരുടെ
കൂട്ടത്തില്‍നിന്നും മാറ്റപ്പെടുമോ?
ഒന്നുമറിയില്ല.പഠിക്കാന്‍ മാത്രം
കോളേജില്‍ പോയതാന്‍വിവാ
ഹിതയായത് ദൈവഹിതം.ഇനിയും
ആ കോളേജിന്റെപടിചവിട്ടേണ്ടി
വരുമെന്ന്പ്രതീക്ഷിച്ചിരുന്നതല്ല.
രാത്രി പതിവിലും ആഹ്ലാദം
തോന്നി.നാളെത്തന്നെ ക്ലാസ്സില്‍
പോകണം കുറച്ചുദിവസത്തെ
ഹാജര്‍ മാഷ്ശരിയാക്കിത്തരു
മെന്ന് ഉറപ്പായീ.രാവിലെ പോകാ
നൊരുങ്ങിരവിയേട്ടന്റെ അമ്മ
യുടെ മുന്‍പില്‍ പോയിനിന്നു.
ചോദ്യഭാവത്തില്‍മുഖത്തുനോക്കി
അമ്മപറഞ്ഞൂ.ഇനിയുംപഠിക്കണൊ
പൊയ്ക്കോളുഎന്നാല്‍ഇവിടത്തെ
കാര്യങ്ങള്‍?
അതൊരുതാക്കീതിന്റെഭാഷയാ
യിരുന്നൂ.ഒന്നും പറഞ്ഞില്ല
അതിനുമുന്‍പുതന്നെആ ഉത്തരം
രവിയേട്ടന്‍ പറഞ്ഞൂ.അമ്മേ,
അവള്‍ കുട്ടിയല്ലേ,
പൊയ്ക്കോട്ടേ വൈകിട്ട്ഇങ്ങു
വരുമല്ലോ,നാണുവേട്ടനോട്എന്നും
കൂട്ടികൊണ്ടുവരാന്‍അമ്മഏര്‍പ്പാ
ടാക്കണം.പിന്നെ അമ്മ ഒന്നും
പറഞ്ഞില്ല.നാണുവേട്ടന്‍എന്ന
വയസ്സായ ഡ്രൈവര്‍ അന്നുമുതല്‍
തന്റെ യാത്രാരക്ഷകനായീ.
ഒരു അംബാസഡര്‍കാറായിരുന്നു
തനിയ്ക്കുകോളേജിലേയ്ക്കുള്ള ശകടം.
കോളേജിലോട്ട്കടക്കുമ്പോഴേഉള്ളി
ലൊരുവെപ്രാളം .എന്തോ തെറ്റു
ചെയ്തകുട്ടിയെപ്പോലെ.ഒന്നുമോ
ര്‍ക്കാതെ മുന്‍പോട്ടു നടന്നു.
പോര്‍ട്ടിക്കോയിലെഇരുവശവും
നിന്നവരില്‍ചിലര്‍മാത്രം തന്നെ
തിരിച്ചറിഞ്ഞു.ദാവണിയില്‍ നിന്നും
സാരിയിലേയ്ക്കുള്ളമാറ്റം,തന്നെ
ഒരു കുടുംബിനിയുടെ ഭാവത്തില്‍
ആക്കിമാറ്റിയിരുന്നു.

കാത്തുനിന്ന രാമു മാഷിനൊപ്പം
ആദ്യത്തെക്ലാസ്സില്‍ കയറിക്കൂടി.


തുടരും.....

Thursday, November 12, 2009

ആഭിജാത്യം-നാലാം ഭാഗം





വൈകുന്നേരത്തെ കുളികഴിഞ്ഞു
സന്ധ്യാസമയത്തെ നാമജപത്തിനുള്ള
ഒരുക്കങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍
തേച്ചുമിനുക്കിയ നിലവിളക്കുകളുമായീ
നാണിയമ്മ കയറിവന്നു. കോണിപ്പടികള്‍
കയറിയതിനാലാവണം നല്ലപോലെ
കിതയ്ക്കുന്നുണ്ടായിരുന്നു അവര്‍.പെട്ടെന്ന്
ചെന്ന് വിളക്കുകള്‍ കൈയ്യില്‍ വാങ്ങുമ്പോള്‍
പാവം തോന്നി.ഞാന്‍ വിളക്കൊരുക്കാം.
നാണിയമ്മ അവിടെയിരിക്കു.

അവര്‍ ബഹുമാനത്തോടെ പടിയില്‍
ത്തന്നെ നിന്നു.താന്‍ ചെയ്യുന്ന ഓരോ
കാര്യങ്ങളും ശ്രദ്ധയോടെ നോക്കിനിന്ന
അവര്‍,തിരിഞ്ഞു നോക്കുമ്പോള്‍
സ്നേഹപുര്‍വ്വം ചിരിച്ചു. പിന്നീട്
തന്റെമുട്ടറ്റം നീണ്ട തലമുടിയില്‍
തൊട്ട് പറഞ്ഞുഎന്തൊരു ഭംഗി,
ഐശ്വര്യ മുള്ള കുട്ടി,മോളെ
തലമുടിചീകിഒതുക്കീനല്ലപോലെ
ഒരുങ്ങീനിന്നൂടെഞാന്‍ചീകിത്തരാം.

ആ വാക്കുകള്‍മനസ്സില്‍തട്ടുന്നതാ
യിരുന്നു. ഈ വലിയ വീട്ടില്‍തന്നെ
മനസ്സിലാക്കാന്‍ ഒരു അമ്മൂമ്മ!
മനസ്സുതുറന്ന്അന്ന് ആദ്യമായീ
വിളിച്ചു.നാണിയമ്മൂമ്മേ,
അമ്മൂമ്മയ്ക്ക് ആരുമില്ലേ,മക്കള്‍?
ഒന്നും പറയാതെ തന്റെ
തലമുടിയില്‍വിരലോടിച്ച് അവര്‍
പറഞ്ഞൂ, നിങ്ങളൊക്കെനാണിയ
മ്മയുടെസ്വന്തക്കാരു തന്നെയല്ലേ?

ഒന്നും ഉത്തരം പറയാന്‍ തോന്നിയില്ല,
ചോദിക്കാനും.ഒന്നു വ്യക്തമായീ ഈ
വലിയ വീട്ടില്‍ എല്ലാപേര്‍ക്കും എന്തൊ
ക്കെയോപ്രശ്നങ്ങള്‍ പുറത്തുപറയാന്‍
മടിക്കുന്നവ.എല്ലാ ധനിക കുടുംബങ്ങ
ളിലും ഇങ്ങനെയൊക്കെതന്നെയാവാം
എന്ന് മനസ്സ് ഉപദേശിച്ചു.ഒപ്പംപാവപ്പെട്ട
വരുടെ ആശ്വാസവാക്കുകള്‍ ഓര്‍മ്മി
ച്ചെടുത്തൂ.
“അപ്പംതിന്നാല്‍പോരേ,കുഴിയെണ്ണണോ?“

സന്ധ്യാനാമത്തിന് ഇനിയും സമയം
ബാക്കി. രണ്ടാംനിലയിലെ ചെറിയ
കല്‍ച്ചുവരില്‍ ചാരി അങ്ങുദൂരെ
വഴിവക്കില്‍ നോക്കിയിരുന്നു.
രവിയേട്ടനെ കാണാന്‍ഇനിയും
മണിക്കൂറുകള്‍ ബാക്കി.ഒരു
രക്ഷകന്‍അടുത്തുണ്ടെന്നസമാധാനം.
പിന്നെഒരുകാരണവരുടെസാന്ത്വനം.

ഒരു വാക്കില്‍,ഒരു നോക്കില്‍ ,
ഒരു സ്പര്‍ശനത്തില്‍കിട്ടുന്ന
സന്തോഷം താന്‍ അറിയാതെ
സൂര്യന്‍ഉദിക്കുന്നതും,ചന്ദ്രന്‍
ചിരിക്കുന്നതും താന്‍ കണ്ടു.
രാത്രികള്‍ മിക്കവയുംതാന്‍
അറിയാതെ കണ്ണീരിന്റെ
നനവ് അറിഞ്ഞവയായിരുന്നു.
കാരണമറി യാത്തനോവിന്റെ
വിങ്ങലില്‍ താന്‍ തലയിണയില്‍
മുഖമൊളിച്ച്,വിറങ്ങലിച്ചു
കിടന്നു.പുലര്‍ക്കാലത്തിന്റെ
ഇളംകാറ്റ്മട്ടുപ്പാവില്‍തന്നെത്തേ
ടിയെത്തിയത് ദൈന്യതയുടെ
രൂപത്തിലായിരുന്നു. എങ്കിലും
അവയില്‍പ്രതീക്ഷയുടെമോ
ഹങ്ങള്‍ ഉണ്ടായിരുന്നുവെന്ന്
മനസ്സ് പറയുന്നതുപോലെ.
കണ്ണുതുറന്ന്കിടന്ന് അരികെ
കിടക്കുന്നരവിയേട്ടനെഉണര്‍ത്താ
തെ ആകാശത്തുനോക്കി
സ്വപ്നങ്ങള്‍ മെനഞ്ഞു.
നടക്കാത്ത സ്വപ്നങ്ങളുടെ
ചില്ലുകൊട്ടാരങ്ങള്‍!



സ്നേഹത്തിന്റെ നറും പാല്‍നു
കരാന്‍ തൊഴുത്തിലെ പശുക്കുട്ടി
കള്‍കാത്തുനില്‍ ക്കുന്നത്,അവയുടെ
വിളികളില്‍കൂടെതാന്‍മനസ്സിലാക്കു
ന്നുണ്ടായിരുന്നു.അങ്ങനെ,തന്റെ
ഒരു ദിവസം കൂടെ ആരംഭി
ച്ചിരിക്കുന്നു.

തുടരും......

Wednesday, November 11, 2009

ആഭിജാത്യം----3ഭാഗം

ശബ്ദകോലാഹലങ്ങളുടെ ഓരോദിനവും
അടര്‍ന്നുവീണുകൊണ്ടിരുന്നു.യാന്ത്രികമായി
തമ്മില്‍കണ്ടുമുട്ടുന്ന ബന്ധുക്കളും,
ഊണുമേശ യുടെ മുന്നില്‍ മാത്രം
പുഞ്ചിരിക്കുന്നവരും. പ്രഭാതം മുതല്‍
ജോലിത്തിരക്കിന്റെ ഭാവ മായിരുന്നു
ഭര്‍ത്താവിന്.ഇടയ്ക്ക് വീട്ടില്‍
നിന്നും അച്ഛനുമമ്മയും വന്നുപോയി.
എന്നാല്‍ മകളുടെ സമ്പന്നതയില്‍മാത്രം
അവര്‍ക്ക് സന്തോഷമായിട്ടുണ്ടാകണം.
നാട്ടിലെ കുബേരകുടുംബത്തിന്റെ
ഒരേ ഒരുപുത്രവധുവാകാനുള്ള ഭാഗ്യം,
തങ്ങളുടെമകള്‍ ക്കു കിട്ടിയതില്‍
അവര്‍,ഉള്ളാലെ സന്തോഷിക്കുന്നു
ണ്ടാകണം.

ഭര്‍ത്താവിന്റെ അമ്മയെന്ന കുടുംബ
നാഥയെ കാണാന്‍ ഒരുനേരം മാത്രം ഭാഗ്യംകിട്ടിയിരുന്നു.രാവിലെ പൂജ
മുറിയില്‍ നില്‍ക്കുമ്പോള്‍ മാത്രം.
ഒന്നുപുഞ്ചിരിക്കും. ഒരു കുശലം
അത്രതന്നെ. ഒരു ദിവസം രാവിലെ
പൂജ കഴിഞ്ഞു പോകുന്നവഴി ,
ഒന്നുനിന്നുമുഖത്തുനോക്കിപുഞ്ചി
രിച്ചുപിന്നെ ചോദിച്ചുദേവീ,ഇവിടെ
എന്തിനെ ങ്കിലുംകുറവുനോന്നുന്നു
ണ്ടോ,എങ്കില്‍ പറയണം കേട്ടോ?
മിണ്ടാതെ നിന്ന അവളുടെ താടി
യില്‍ തൊട്ടു പറഞ്ഞു. നീസുന്ദരിയാ
ഭാഗ്യവതിയും! അര്‍ത്ഥംപിടികിട്ടിയില്ല.
പതിനാറിന്റെ അറിവില്‍ തനിയ്ക്ക്
ഒരു ഭാഗ്യമായി അതു തോന്നിയതുമില്ല.

രാവിലെ മുതല്‍ കാര്യസ്ഥന്‍ കുറുപ്പ്
സ്റ്റോര്‍ മുറിയില്‍ നില്‍പ്പാണ്.ഓട്ടുരുളിയും
ഓട്ടുപാത്രങ്ങളും കുറെയൊക്കെ
അടുക്കി വയ്ക്കുന്നുണ്ട്.കൂട്ടത്തില്‍
ഒരു യുവതിയും. തന്റെ ഏതോഒരു
നാത്തൂന്‍ ആണ് അതെന്നറിയാം.
കാരണം വിവാഹത്തിനുനിരന്നുനിന്ന്
ഫോട്ടോയെടുത്ത പ്പോള്‍കണ്ടതാണ്,
എല്ലാപേരെയും.ഒന്‍പത് നാത്തൂന്മാര്‍.
ഏകപുരുഷപ്രജയായതന്റെഭര്‍ത്താ
വെന്ന രവിമേനോനും!
അവിടെനിന്നനാത്തൂന്‍ഒന്നുപുഞ്ചിരിച്ചു,
പിന്നെഅവരുടെ ജോലിതുടര്‍ന്നുകൊണ്ടി
രുന്നു.തന്നെക്കണ്ടു കാര്യസ്ഥന്‍ ഒന്ന്
അമ്പരന്നു,ചോദിക്കാതെതന്നെ അദ്ദേഹം
തന്നോട് പറഞ്ഞു തുടങ്ങീ,കുഞ്ഞേ,
ഇതൊക്കെഅങ്ങ്മാവേലിക്കര്യ്ക്ക്കൊടു
ത്തുവിടാനാ,ഇവിടെക്കിടന്ന്പാഴാകേണ്ടല്ലോ?
താനുംചിരിച്ചുതനിയ്ക്കെന്താ,
ഇതില്‍ക്കാര്യം അവരുടെ സ്വത്ത്
അവര്‍ എടുക്കുന്നു. അന്നാണ്
ആ ചേച്ചി മാവേലിക്കര യിലാ
താമസമെന്ന് മനസ്സിലാക്കിയത്.
വല്ലപ്പോഴുമൊന്നുഅടുക്കളയില്‍ക
യറാന്‍ അവസരം കിട്ടുമായിരുന്നു.
അതുംഭര്‍ത്താ വിന്റെനിര്‍ബ്ബന്ധ
പ്രകാരം. എന്നാല്‍തന്റെ സാന്നിദ്ധ്യം
അവരാരും പ്രതീക്ഷിക്കുന്നില്ല
യെന്ന് ഉടനെ മനസ്സിലാകുകയും
ചെയ്തു. വരുന്നതായിരം
പോകുന്നതായിരം എന്ന
കണക്കില്‍ അവിടെ മറ്റൊരു
വ്യക്തിയുടെ സാന്നിദ്ധ്യം ആരും
സ്വാഗതം ചെയ്യാന്‍ തയ്യാറില്ലായിരുന്നു.
രാത്രിമാത്രംരവിയേട്ടനെകണ്ടു.
(രവിയേട്ടനെന്ന പേര്,സമപ്രായ
ക്കാരിയായ ഒരു നാത്തൂന്‍
പറഞ്ഞുതന്നതാണ്,)ദേവി
യേച്ചിയിനി ഏട്ടനെ രവിയേട്ടാ
യെന്ന് വിളിക്കൂ.നാണം തോന്നി
തന്നെക്കാളും ഒരുപാടുമൂപ്പുള്ള
ഭര്‍ത്താവിനെ എങ്ങനെ ഏട്ടനെന്ന്
വിളിക്കും?പിന്നെ സമാധാനിച്ചു
അങ്ങനെവിളിക്കാനുള്ള അടുപ്പമൊ
ന്നും ഞങ്ങള്‍ തമ്മിലില്ലല്ലോ?
രാവിലെപുറത്തുപോയാല്‍പിന്നെ
രാത്രി എപ്പോഴോ വന്ന് തന്നെശല്യ
പ്പെടുത്താതെ ശാന്തനായീസ്വന്തംകാര്യം
നോക്കുന്ന ഒരു പാകതവന്ന പുരുഷന്‍.
ബഹുമാനംതോന്നി. ഒപ്പം എവിടെയോ
എന്തോ അറിയാത്ത ഒരു നൊമ്പരവും.
താന്‍ ആഗ്രഹിച്ചിരുന്നത് ഇതുപോലെ
ഒരു ജീവിത മാണോ? പേടിതോന്നിതാന്‍
ഒരിക്കലും അങ്ങനെ ചിന്തിക്കപോലുമരുത്
കാരണംതന്നെപ്പോ ലെ ഒരു സാധാരണ
ക്കാരിയ്ക്ക്പ്രതീക്ഷി ക്കുന്നതിനെക്കാളും
വളരെ കൂടുതലാണ് ദൈവം തന്നിട്ടുള്ളത്.
അത് സന്തോഷ പൂര്‍വ്വം സ്വീകരിക്കുക
(ഇതു തന്റെ ചെറിയബുദ്ധിയില്‍
തോന്നിയതല്ല
തന്നോട്അച്ഛന്‍പറഞ്ഞതാണെന്ന് വീണ്ടും
അവള്‍ഓര്‍ത്തു)ജാതകത്തില്‍അഷ്ടലക്ഷ്മി
ഭാഗ്യം....അങ്ങനെയൊന്നുണ്ടോയെന്ന്
അറിയില്ല,പക്ഷേ ജ്യോത്സന്‍ പറഞ്ഞ
പ്പോള്‍അത് ഇതുപോലെ ഒരു ഭാഗ്യ
മാണെന്ന്അന്ന്അറിഞ്ഞില്ല.ഒന്നിനും
കുറവില്ല എന്നാല്‍ എല്ലാത്തിനും
ഒരു കുറവ്(പുറം പണിക്കാരി
ജാനുവിന്റെ ഭാഷയില്‍,) അടുക്ക
ളയിലെ പാചകക്കാരി പാറുവമ്മ
യ്ക്ക് ദിവസവും കിട്ടുന്നസമ്മാന
മാണത്.വയറുനിറച്ച്ആഹാരം
കഴിച്ചുകഴിഞ്ഞ്,അവര്‍ കുറെനേരം
അടുക്കളത്തിണ്ണയില്‍ തന്നെയിരിക്കും
എന്നിട്ട് എഴുനേല്‍ക്കാന്‍ നേരം
ഒരു അഭി പ്രായം പറയും,പാറുവമ്മേ,
എല്ലാം കൊള്ളാം പക്ഷേ, എന്തോഒന്നിന്
ഒരു പരുവക്കേട്.ഒട്ടുംപിടിക്കാതെപാറു
വമ്മ പുറത്തുകേള്‍ക്കാതെപിറുപിറുക്കും.
ഏകാന്തതയുടെ നിമിഷങ്ങള്‍വളരെ
യുണ്ടായിരുന്നു.എന്നാല്‍ കാര്യമായൊന്നും
ചെയ്യാനില്ലാത്ത അവസ്ഥ.
കളിക്കോപ്പുദൂരെയെറിഞ്ഞ് ,
നിലത്തുകിടന്നുരുളുന്ന കുട്ടിയെ
പ്പോലെമനസ്സില്‍ എന്തൊക്കെയോ
ആവശ്യങ്ങള്‍ അതു മനസ്സിലാക്കാന്‍ ആരുമില്ലാത്തതുപോലെ,അമ്മ,അച്ഛന്‍,ഏട്ടന്‍,
ആരുമില്ല.ആരോടു പറയും?


തുടരും....